1917 മെയ് 13 മുതൽ തുടർന്നുള്ള ആറുമാസം എല്ലാ പതിമൂന്നാം തീയതികളിലും പരിശുദ്ധ കന്യകാമാതാവ് പോർട്ടുഗലിലെ ഫാത്തിമയിൽ ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നീ ഇടയബാലകർക്കു പ്രത്യക്ഷയായി. പാപികളുടെ മാനസാന്തരത്തിനു വേണ്ടി ദിവസേന ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നതായിരുന്നു ഫാത്തിമയിലെ പ്രധാന സന്ദേശങ്ങളിലൊന്ന്. ദർശനവേളകളിലൊന്നിൽ, അന്നു പത്തു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ലൂസി, തങ്ങളുടെ മുമ്പിൽ പ്രത്യക്ഷയായ മനോഹരിയോടു ചോദിച്ചു; "ഞാൻ സ്വർഗ്ഗത്തിൽ പോകുമോ?"
അവൾ മറുപടി നൽകി: "ഉവ്വ്, നീ സ്വർഗ്ഗത്തിൽ പോകും."
"ജസീന്തയോ?"
"അവളും സ്വർഗ്ഗത്തിൽ പോകും."
"ഫ്രാൻസിസോ?"
"അവനും പോകും. എന്നാൽ അവൻ ധാരാളമായി ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതുണ്ട്."
തങ്ങളുടെ മൂവരുടേയും നിത്യരക്ഷയേക്കുറിച്ചുള്ള ഉറപ്പു കിട്ടിക്കഴിഞ്ഞപ്പോൾ, അടുത്തിടെ മരണമടഞ്ഞ രണ്ട് കൂട്ടുകാരികളുടെ കാര്യം ലൂസി ആരാഞ്ഞു.
"എന്റെ കൂട്ടുകാരി മരിയയോ"?
"അവൾ സ്വർഗ്ഗത്തിൽ ആനന്ദിക്കുന്നു."
"അമേലിയയോ?"
"അവൾ ലോകാവസാനം വരെ ശുദ്ധീകരണസ്ഥലത്തായിരിക്കും."
(അമേലിയ മരിക്കുമ്പോൾ അവൾക്കു പതിനെട്ടു വയസ്സായിരുന്നു.)
കന്യകാമാതാവിന്റെ ഈ വെളിപ്പെടുത്തൽ നമുക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
പാപങ്ങളിൽ നിന്നകന്ന് പരിശുദ്ധമായ ജീവിതം നയിക്കുവാനും അങ്ങനെ ആത്മരക്ഷ ഉറപ്പാക്കാനും നമുക്ക് പരിശ്രമിക്കാം.
നമ്മുടെ കർത്താവിന്റെ ഈ തിരുവചനവും നമുക്കോർക്കാം: "Amen, I say to thee, thou shalt not go out from thence till thou repay the last farthing."
അവൾ മറുപടി നൽകി: "ഉവ്വ്, നീ സ്വർഗ്ഗത്തിൽ പോകും."
"ജസീന്തയോ?"
"അവളും സ്വർഗ്ഗത്തിൽ പോകും."
"ഫ്രാൻസിസോ?"
"അവനും പോകും. എന്നാൽ അവൻ ധാരാളമായി ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതുണ്ട്."
തങ്ങളുടെ മൂവരുടേയും നിത്യരക്ഷയേക്കുറിച്ചുള്ള ഉറപ്പു കിട്ടിക്കഴിഞ്ഞപ്പോൾ, അടുത്തിടെ മരണമടഞ്ഞ രണ്ട് കൂട്ടുകാരികളുടെ കാര്യം ലൂസി ആരാഞ്ഞു.
"എന്റെ കൂട്ടുകാരി മരിയയോ"?
"അവൾ സ്വർഗ്ഗത്തിൽ ആനന്ദിക്കുന്നു."
"അമേലിയയോ?"
"അവൾ ലോകാവസാനം വരെ ശുദ്ധീകരണസ്ഥലത്തായിരിക്കും."
(അമേലിയ മരിക്കുമ്പോൾ അവൾക്കു പതിനെട്ടു വയസ്സായിരുന്നു.)
കന്യകാമാതാവിന്റെ ഈ വെളിപ്പെടുത്തൽ നമുക്കുള്ള മുന്നറിയിപ്പു കൂടിയാണ്.
പാപങ്ങളിൽ നിന്നകന്ന് പരിശുദ്ധമായ ജീവിതം നയിക്കുവാനും അങ്ങനെ ആത്മരക്ഷ ഉറപ്പാക്കാനും നമുക്ക് പരിശ്രമിക്കാം.
നമ്മുടെ കർത്താവിന്റെ ഈ തിരുവചനവും നമുക്കോർക്കാം: "Amen, I say to thee, thou shalt not go out from thence till thou repay the last farthing."