Sunday, July 15, 2012

Read Me or Rue it - 4

മാരക പാപങ്ങൾ                          
                       
                           പല ക്രൈസ്തവരും നിർഭാഗ്യവശാൽ തങ്ങളുടെ    ജീവിതകാലത്ത്      മാരകപാപങ്ങൾ   ചെയ്യുന്നവരാണ്.   അത് അവർ   കുമ്പസാരത്തിൽ ഏറ്റു     പറയുമെങ്കിലും    ചെയ്തുപോകുന്ന മാരകപാപങ്ങൾക്ക് തക്ക പരിഹാരം
ചെയ്യാൻ ശ്രമിക്കുന്നില്ല.

                              ആദരണീയനായ ബീഡിന്റെ (St.Bede) അഭിപ്രായത്തില്‍   "ജീവിതകാലം മുഴുവന്‍  മാരക പാപങ്ങൾ           ചെയ്തു        ജീവിച്ചിട്ട്,            അത് മരണക്കിടക്കയില്‍  വെച്ചുമാത്രം         ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്നവര്‍,        ഒരുപക്ഷെ         അവസാന വിധിദിവസം        വരെ        ശുദ്ധീകരണസ്ഥലത്തില്‍ കഴിയേണ്ടി വരും." 

               വി. ജെര്‍ട്രൂഡിനുണ്ടായ ഒരു ദര്‍ശനത്തില്‍ പറയുന്നത്        "ജീവിതകാലത്ത്         നിരവധി     മാരകപാപങ്ങൾ ചെയ്യുകയും അവയ്ക്ക് തക്ക പരിഹാരപ്ര വൃത്തികള്‍ ചെയ്യാതെ മരിക്കുകയും ചെയ്യുന്നവര്‍,             സഭയുടെ            സാധാരണ പാപ പരിഹാരഫലങ്ങളില്‍ വളരെക്കാലത്തേക്ക് പങ്കുപറ്റുകയില്ല" എന്നാണ്.

                           നമ്മുടെ പാപങ്ങള്‍ മാരകമോ   ലഘുവോ  ആയിക്കൊള്ളട്ടെ,   നമ്മുടെ ജീവിതത്തില്‍ മുപ്പതോ   നാല്പതോ           അന്‍പതോ         അതിലേറെയോ     വര്‍ഷങ്ങളിലായി       ചെയ്തു കൂട്ടുന്ന       ഓരോ  പാപത്തിനും  മരണാനന്തരം  നാം     പരിഹാരം   അനുഷ്ടിക്കേണ്ടി  വരും. അതുകൊണ്ട് ആത്മാക്കള്‍ വളരെക്കാലം ശുദ്ധീകരണസ്ഥലത്തില്‍ കഴിയേണ്ടി വരും എന്നതില്‍ അത്ഭുതപ്പെടാനുണ്ടോ ?